ഒരു വിശ്വാസിയുടെ ജീവിതത്തില്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഒരു ശീലമാണ് ‘വാക്കിലും’ ‘സാമ്പത്തീക വിഷയങ്ങളിലും’ ഉള്ള വിശ്വസ്തത.
നമ്മുടെ വിശ്വാസികളെ ‘നമ്പാന്‍’ കൊള്ളാമോ?
“മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?” (സദൃശവാക്യം 20:6)
“യഹോവയാണ എന്നു പറഞ്ഞാലും അവർ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.” (യിരമ്യാവ് 5:2)
പൊയ്മുഖങ്ങള്‍ വര്‍ദ്ധിക്കുന്നു. വിശ്വസ്തന്‍മാര്‍ കുറയുന്നു.
അല്പത്തില്‍ വിശ്വസ്തമായിരിക്ക, ഏല്പിച്ചത് എന്തുമാകട്ടെ അതില്‍ വിശ്വസ്തത പാലിക്കണം.
വിശ്വസിക്കാന്‍ കൊള്ളാവുന്ന വിശ്വാസി ആയിരിക്കണം.
വാക്കില്‍ വിശ്വസ്തത പാലിക്കണം. ‘പരിധിക്കു’ പുറത്തു പോകല്ലേ!
ചെയ്യാവുന്നത് പറയണം.. പറയുന്നത് ചെയ്യണം..
സാമ്പത്തീക കാര്യത്തില്‍ അവിശ്വസ്തത കാണിച്ച് ഞാനൊന്നും അറിഞ്ഞില്ലേ എന്നും പറഞ്ഞു ആത്മീയത ചമഞ്ഞു നടക്കുന്നു..
എന്‍റെ പ്രിയപ്പെട്ടവരേ എന്തൊരു ‘ചങ്കാ’ ഇത്??
ലജ്ജിച്ചു നാണക്കേട് വരുത്തുന്ന തരികിട ജീവിതം…
എന്നിട്ടും പറച്ചിലിന് ഒരു കുറവും ഇല്ല.. അതിനു അവാര്‍ഡ് കൊടുക്കണം.
എന്‍റെ പ്രിയപ്പെട്ടവരേ.. ലജ്ജാകരമായ കാര്യങ്ങളാണ് പലരിലും കണ്ടുവരുന്നത്.. അതുകൊണ്ട് പ്രമാണങ്ങള്‍ അനുസരിച്ച് ജീവിതം കൊണ്ട് പ്രാവര്‍ത്തീകമാക്കാം….. അതിനു വില കൊടുക്കാം.. ദൈവനാമ മഹത്വത്തിനായി ജീവിക്കാം..
Evg.T.P Kanakaraj
