സഹോദരിമാര്‍ സഭയില്‍ പാട്ട് പാടുന്നത് സ്ത്രീകള്‍ മൌനമായിരിക്കുക (1തിമോത്തി 2:11) എന്ന പ്രമാണത്തിന്റെ ലംഘനമല്ലേ ?

സ്ത്രീകള്‍ സഭയോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ (1 കൊരി 14:34) എന്ന് പൗലോസ്‌ കല്‍പിക്കുമ്പോള്‍ അപ്പോസ്തലന്‍ ന്യായപ്രമാണത്തെ അനുസരിക്കുകയും അതിനെ പിന്താങ്ങുകയാണ്. ‘കീഴടങ്ങിയിരിക്കുക’ എന്നത് സൂചിപ്പിക്കുന്നത് ദൈവം കല്പിച്ചക്കിയ മാതൃകയായ സമര്‍പ്പണം അഥവാ വിധേയപ്പെടലിനെയാണ് .

പുതിയ നിയമത്തില്‍ ആദ്യമായി ഈ വിഷയം അവതരിപ്പിച്ചത് നമ്മുടെ കര്‍ത്താവായിരുന്നു.(ലൂകോസ് 2:41,42,51).  കര്‍ത്താവ്‌ തന്റെ മാതാപിതാക്കന്മാര്‍ക്ക് ആക്ഷരികമായി കീഴടങ്ങിയിരുന്നു.
ഉല്പത്തി 1,2 അദ്ധ്യായങ്ങളില്‍ കാണുന്ന പുരുഷനും സ്ത്രീയും സൃഷ്ടിയില്‍ വ്യത്യസ്തരായിരുന്നു .  ദൈവം അവര്‍ക്ക് നല്‍കിയ നിയോഗങ്ങളില്‍ വ്യത്യസ്തരായിരുന്നു . ഒപ്പം അവ ന്യായ പ്രമാണത്തിന്റെ മാത്രമല്ല പഴയ നിയമത്തിന്റെ ഭാഗവും ആയിരുന്നു .(ലൂകൊസ്16:16 ,24:44 എന്നീ വേദ ഭാഗങ്ങള്‍ ഒത്തുനോക്കുക ).

1 തിമോത്തി 2:11-15 വാക്യങ്ങളില്‍ സ്ത്രീകള്‍ ‘മൌനം ആയിരിപ്പാന്‍’ പൗലോസ്‌ കല്പിക്കുന്നത് ശുശ്രൂഷകളിലെ നേതൃസ്ഥാനവുമായി ബന്ധപ്പെട്ടാണ്.സഹോദരന്മാര്‍ക്ക് ശുശ്രൂഷകളില്‍ മുഖ്യസ്ഥാനം നല്കിയിരിക്കുമ്പോള്‍ സഹോദരിമാര്‍ ഒരിക്കലും കൃപാവരങ്ങളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി സ്ഥലം സഭയെ നയിക്കാനിടയാകരുത്‌ (lead) (1 കോരി14:4,5), പ്രാര്‍ഥനയിലും(v.15)സ്തോത്രം ചെയ്യുന്നതിലും (v.16), പഠിപ്പിക്കുന്നതിലും (v.3,1 തിമോത്തി 2:12) എല്ലാം ഒരു വ്യക്തി സ്ഥലം സഭയെ നയിക്കുന്നതായി കാണാം. സഭയെ പ്രധിനിധീകരിച്ച് അല്ലെങ്കില്‍ സഭക്ക് വേണ്ടി ഒരാള്‍ ആണ് ശുശൂഷ ചെയ്യുന്നത്.

പാട്ട് പാടുമ്പോള്‍(1 കോരി14:15) ഒരു വ്യക്തി പാട്ട് ആരംഭിക്കുകയും (സഹോദരന്‍ തുടങ്ങട്ടെ!!) സഭ ഒന്നാകെ അതില്‍ പങ്കു ചേരുകയും ചെയ്യുന്നു. സഹോദരിമാര്‍ ചേര്‍ന്ന് പാടുമ്പോള്‍ നേതൃത്വം കൊടുക്കുക,നയിക്കുക(lead ) എന്നീ പ്രശ്നങ്ങള്‍ അവിടെ ഉദിക്കുന്നില്ല .  അതെ പ്രമാണം തന്നെ ആണ് ഒരു സഹോദരന്‍ പ്രാര്‍ഥിച്ചു കഴിഞ്ഞു സഹോദരി (മാര്‍) ആമേന്‍ പറയുമ്പോള്‍ പ്രായോഗികമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *